M |
കുര്‍ബാനയെന്നാല്‍ എന്താണമ്മേ
ഒന്നു പറഞ്ഞു തരാമോ? |
M |
കുര്‍ബാനയെന്നാല്‍ എന്താണമ്മേ
ഒന്നു പറഞ്ഞു തരാമോ? |
|
|
F |
പിന്നെന്തേ പൊന്നെ, അമ്മ പറയാം
മുത്തിനോടെല്ലാം പറഞ്ഞു തരാം |
F |
പിന്നെന്തേ പൊന്നെ, അമ്മ പറയാം
മുത്തിനോടെല്ലാം പറഞ്ഞു തരാം |
F |
കുര്‍ബാനയെന്നാല്‍ ഈശോയാണത്
ഈശോപ്പന് നല്കിയ സ്നേഹമാണ് |
F |
കുര്‍ബാനയെന്നാല്‍ ഈശോയാണത്
ഈശോപ്പന് നല്കിയ സ്നേഹമാണ് |
F |
താതനും പുത്രനും റൂഹായുമേകിയ
സ്വര്ഗ്ഗത്തിന് സ്നേഹ സമ്മാനമാണ് |
F |
താതനും പുത്രനും റൂഹായുമേകിയ
സ്വര്ഗ്ഗത്തിന് സ്നേഹ സമ്മാനമാണ് |
|
—————————————– |
M |
അപ്പമായ് മാറിയതെന്തിനാണീശോ
വല്ലാതെ വേദനിച്ചില്ലേ ഈശോ |
M |
അപ്പമായ് മാറിയതെന്തിനാണീശോ
വല്ലാതെ വേദനിച്ചില്ലേ ഈശോ |
|
|
F |
പാപികളായ മനുഷ്യരെ നേടുവാന്‍
പ്രാണന് പോലും നമുക്കേകിയീശോ |
F |
പാരിനെ മൂടിയ കൂരിരുട്ടെല്ലാമാ
കാരുണ്യം പാടെ തുടച്ചുമാറ്റി |
F |
നമ്മളോടൊപ്പമിരിക്കുവാനീശോ
അന്നപ്പത്തിന് രൂപത്തിലേയ്ക്കിറങ്ങി |
|
—————————————– |
M |
കാറ്റു പറത്തുമീ അപ്പക്കഷണമോ
ചിന്തിക്കാനാവുന്നില്ലമ്മേ പറ |
M |
കാറ്റു പറത്തുമീ അപ്പക്കഷണമോ
ചിന്തിക്കാനാവുന്നില്ലമ്മേ പറ |
|
|
F |
ബുദ്ധികൊണ്ടല്ലത് ഹൃത്തിനാല്‍ ആ സ്നേഹം
അമ്മിഞ്ഞ പോലെ നുകര്‍ന്നിടേണം |
F |
മാനുഷ ചിന്തയ്ക്കു അപ്പുറമാണത്
മാറ്റമില്ലാത്തൊരു സ്നേഹമാണ് |
F |
ആരൊക്കെ ഓടിയകന്നാലും ആ സ്നേഹം
തേടി വന്നെല്ലാരേം സ്വന്തമാക്കും |
F |
ആരുമില്ലെന്നൊരു തോന്നലുണ്ടാകുമ്പോള്‍
ഓര്‍ക്കേണം ഈ സ്നേഹം കണ്മണിയേ |
|
—————————————– |
M |
ദൈവമാം ഈശോയീ അപ്പമായ് തീരുവാന്‍
എന്തൊക്കെ ചെയ്തമ്മേ ഒന്നു പറ |
M |
ദൈവമാം ഈശോയീ അപ്പമായ് തീരുവാന്‍
എന്തൊക്കെ ചെയ്തമ്മേ ഒന്നു പറ |
|
|
F |
കേള്‍ക്കണം കുഞ്ഞേ ആ സ്നേഹത്തിന് നല് കഥ
ജീവന് പകര്‍ന്നതാം ഈശോ കഥ |
F |
മര്‍ത്യനെ സൃഷ്ടിച്ച ദൈവ പിതാവൊപ്പം
മാനവന് സന്തോഷമോടെ വാണു |
F |
എന്നാലൊരിക്കല്‍ ആ വല്ലാത്തഹങ്കാരം
മര്‍ത്യനെ പാപത്തിലാക്കി കുഞ്ഞേ |
|
—————————————– |
M |
കഷ്ടമല്ലേയത് ദൈവ പിതാവപ്പോള്
ഒത്തിരി സങ്കടപ്പെട്ടു കാണും |
M |
കഷ്ടമല്ലേയത് ദൈവ പിതാവപ്പോള്
ഒത്തിരി സങ്കടപ്പെട്ടു കാണും |
|
|
F |
അയ്യയ്യോ ഹാ കഷ്ടം സര്‍വ്വതും നഷ്ടമായ്
മര്‍ത്യനാ വിൺഭാഗ്യം കൈവെടിഞ്ഞു |
F |
നഷ്ടപ്പെട്ടാഭാഗ്യം വീണ്ടു നല്കാനായ്
ദൈവ കുമാരന് മനുഷ്യനായി |
F |
കന്യാമറിയത്തില്‍ വന്നു പിറന്നവന്
മാനവ ലോകത്തിന് രക്ഷകനായ് |
|
—————————————– |
M |
ഉണ്ണീശോയ്ക്കെന്തൊരു ചന്തമാണെന്നമ്മേ
പൊന്നുണ്ണി ഞങ്ങളെ കാത്തോളണേ |
M |
ഉണ്ണീശോയ്ക്കെന്തൊരു ചന്തമാണമ്മേ
പൊന്നുണ്ണി ഞങ്ങളെ കാത്തോളണേ |
|
|
F |
അപ്പത്തിന് വീടെന്ന ബെത്ലേമിലാണ്ണീശോ
വന്നു പിറന്നത് പൊന്നു കുഞ്ഞേ |
F |
അപ്പമില്ലാത്തവര്ക്കൊക്കെ നല്കിയവന്
അന്നന്നൊരപ്പവും നിത്യായുസ്സും |
F |
ആരും വിശന്നു തളരാതിരിക്കുവാന്‍
എല്ലാര്ക്കും എല്ലാമായ് തീര്‍ന്നു പാരില്‍ |
|
—————————————– |
M |
എന്നിട്ടെന്തുണ്ടായി ക്രൂശില്‍ തറയ്ക്കുവാന്
മാനുഷര്‍ ഇത്രയും ക്രൂരന്മാരോ? |
M |
എന്നിട്ടെന്തുണ്ടായി ക്രൂശില്‍ തറയ്ക്കുവാന്
മാനുഷര്‍ ഇത്രയും ക്രൂരന്മാരോ? |
|
|
F |
സങ്കടമുണ്ടത് ചൊല്ലുവാനോമനേ
ഈശോയെ നോവിച്ചിടല്ലേ നീയും |
F |
പാപങ്ങളൊക്കെ വെറുത്തിടേണം നമ്മള്
സാത്താനെ ദൂരെയകറ്റീടണം |
F |
നല്ലതു ചൊല്ലണം നന്മകള് ചെയ്യണം
ഈശോയെ പോലെ വളര്‍ന്നിടേണം |
|
—————————————– |
M |
നന്മയും സ്നേഹവുമായ് വന്ന ദൈവത്തെ
നന്ദിയില്ലാത്തവര്‍ ക്രൂശിച്ചല്ലേ |
M |
നന്മയും സ്നേഹവുമായ് വന്ന ദൈവത്തെ
നന്ദിയില്ലാത്തവര്‍ ക്രൂശിച്ചല്ലേ |
|
|
F |
മര്‍ത്യ പാപങ്ങള്‍ക്കാ കുഞ്ഞാടാമാമീശോ
ജീവന് ബലി കൊടുത്തെന്റെ കുഞ്ഞേ |
F |
പണ്ടത്തെ പെസഹായ്ക്ക് പുതിയൊരര്‍ത്ഥം നല്കി
സര്‍വ്വതും നൂതനമാക്കിയീശോ |
F |
അത്താഴ മേശയില്‍ എല്ലാരേം ചേര്‍ത്തിട്ട-
ന്നപ്പമെടുത്തു പറഞ്ഞീശോ |
F |
എന്റെ ശരീരമിതെന്റെ രക്തമിത്
ഭക്ഷിക്ക പാനവും ചെയ്തിടുക |
|
—————————————– |
M |
സ്വന്തം ശരീരമിതെങ്ങനെ ഭക്ഷിക്കാന്‍
നല്കീടും ഈശോയിതെന്റെ അമ്മേ |
M |
സ്വന്തം ശരീരമിതെങ്ങനെ ഭക്ഷിക്കാന്‍
നല്കീടും ഈശോയിതെന്റെ അമ്മേ |
|
|
F |
വാക്കിനാല്‍ വിശ്വത്തെ തീര്ത്തവനാം ദൈവം
വാക്കു കൊണ്ടപ്പത്തെ മേനിയാക്കി |
F |
കാലു കഴുകുവാന്‍ തന്നെത്തന്നെ താഴ്ത്തി
നല്ലൊരു മാതൃക നമ്മള്‍ക്കേകി |
F |
പെസഹായില്‍ അപ്പം മുറിച്ചു നല്കിട്ടീശോ
പിറ്റേന്ന് ക്രൂശതില്‍ സ്വയമര്‍പ്പിച്ചു |
|
—————————————– |
M |
ഇത്രയും വേദന എന്തിനാണേറ്റതു
ഈശോയ്ക്കൊരു വാക്കു പോരാരുന്നോ |
M |
ഇത്രയും വേദന എന്തിനാണേറ്റതു
ഈശോയ്ക്കൊരു വാക്കു പോരാരുന്നോ |
|
|
F |
സഹനങ്ങളില്ലാതെ സ്നേഹമുണ്ടോ കുഞ്ഞേ
സ്നേഹിച്ചോരൊക്കെയും നീറിട്ടുണ്ട് |
F |
ദുഃഖ ദുരിതവും പാപ പങ്കപ്പാടും
ക്രൂശില്‍ തറച്ചീശോ ഉത്ഥിതനായ് |
F |
പാപം മൂലം നഷ്ടമായൊരാ സൗഭാഗ്യം
ഉത്ഥിതനീശോ തിരിച്ചു തന്നു |
|
—————————————– |
M |
എന്തൊരു സന്തോഷം ഇത്ര നല്ലീശോയെ
എന്നും ഞാന്‍ സ്നേഹിക്കും കൂട്ടുകൂടും |
M |
എന്തൊരു സന്തോഷം ഇത്ര നല്ലീശോയെ
എന്നും ഞാന്‍ സ്നേഹിക്കും കൂട്ടുകൂടും |
|
|
F |
അള്‍ത്താര തന്നിലായെന്നുമീ ഉത്ഥിതന്‍
നമ്മള് തന് പൈദാഹമാറ്റിടുന്നു |
F |
അള്‍ത്താര തന്നിലായെന്നുമീ ഉത്ഥിതന്‍
നമ്മള് തന് പൈദാഹമാറ്റിടുന്നു |
F |
ഈ മണ്ണില്‍ സ്വര്ഗ്ഗമനുഭവിച്ചീടുവാന്
നമ്മള്ക്കായീശോ കുര്‍ബാനയായി |
F |
ഈ മണ്ണില്‍ സ്വര്ഗ്ഗമനുഭവിച്ചീടുവാന്
നമ്മള്ക്കായീശോ കുര്‍ബാനയായി |
F |
നമ്മള്ക്കായീശോ കുര്‍ബാനയായി |
F |
നമ്മള്ക്കായീശോ കുര്‍ബാനയായി |
F |
നമ്മള്ക്കായീശോ… കുര്‍ബാനയായി… |